Monday, September 5, 2011

യുഗാന്തരം

 











വിശ്വാസത്തിന്‍റെ അരികു പറ്റി
ഒന്നാം തരം വേദിയുണ്ട്
പൌരോഹിത്യം നൃത്തം ചവിട്ടും
ചടുലമായ തക്ബീര്‍ ധ്വനിയും
ഓശാനയുടെ നേര്‍ത്ത ഓളങ്ങളും
ഓം കാരത്തിന്‍റെ സായൂജ്യവും
സമം ചാലിച്ചു ചേര്‍ത്ത്‌
കുഞ്ഞാടുകള്‍ താളം പിടിക്കും

ദേവഹിതം വില കൊടുത്ത്
വില്ലു പോലെ വളക്കാം
മുടിയും കുടീരങ്ങളും കാശാക്കാം
പാപ ശുശ്രൂഷ നടത്തി
തലമുറകളെ 'രക്ഷപ്പെടുത്താം'
ഭക്തിയുടെ വെളുത്ത ഭസ്മത്തില്‍
രതിയും ഉന്മാദവും കുഴച്ചു വില്‍ക്കാം
പുതു മന്ത്രങ്ങളുടെ സ്വരം മീട്ടി
'മോക്ഷ'ത്തിന്‍റെ തന്ത്രികള്‍ കെട്ടാം 

വിചാരം ത്രിശൂലത്തില്‍ മരിക്കുമ്പോള്‍
ബോധിവൃക്ഷം ഇല പൊഴിക്കുന്നു
ഗെത്'സമേന തോട്ടം മുട്ടുകുത്തിയ
ഒരു പ്രാര്‍ത്ഥനക്കായി കേഴുന്നു
മദീനയിലേക്കുള്ള വഴിയില്‍
ശിരസ്സു കുനിഞ്ഞ മലകള്‍
പ്രവാചക പാദസ്പര്‍ശത്തിന്‍റെ
സ്മരണ നുണഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്നു!