തിരികെട്ട് പുകയുന്ന
മരിച്ച വിളക്കിനടുത്ത്
കൂനിക്കൂടി വിറങ്ങലിച്ച
ദൈന്യതയുടെ
അസ്ഥിക്കഷ്ണങ്ങളില്‍
തീപ്പൊരി പോലെ
പഴയ പട്ടിണി
വറവു ചട്ടിയിൽ
ഞെളിപിരി കൊണ്ടും
രുചി ഭേദങ്ങളുടെ
പുത്തൻ കൂട്ടുകൾ
വാരിപ്പുണർന്നും
നാസാരന്ദ്രങ്ങളെയും
നാവിനെയും കുഴക്കുന്ന
ഇഷ്ട വിഭവങ്ങൾ
ഇന്ന് വായക്കു പഥ്യം
വെണ്ടക്ക വെട്ടിയതും
കൈപ്പക്ക പിഴിഞ്ഞതും
കുമ്പളം കലക്കിയതും
പച്ചിലയും ചവർപ്പും
ഒരു പിടി ഗുളികകളും
ആധുനികന്റെ
തീന്മേശ കയ്യടക്കിയതാണ്
ഉത്തരാധുനിക പട്ടിണി!
(Pravasi Varthamanam- 11.04.13)